ക്വീന്‍സ്‌ലാന്‍ഡിലെ ബ്രിസ്ബനിൽ ലോഗൻ സെൻട്രലിലെ
കാർമോഡി സ്ട്രീറ്റിന് സമീപമുള്ള എവിംഗ് റോഡിൽ കത്തിയുമായി പ്രകോപനമുണ്ടാക്കിയ ആയുധധാരിയെയാണ് പോലീസ് വെടിവച്ചത്. ഇന്നലെ (ശനിയാഴ്ച) വൈകുന്നേരമായിരുന്നു സംഭവം. വെടിയേറ്റ ആളിനെ പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി ഇയാളുടെ മരണം സ്‌ഥിരീകരിച്ചു.
കത്തിയുമായി പൊതുസ്‌ഥലത്ത് മറ്റൊരു മനുഷ്യനെ ആക്രമിക്കുവാൻ ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.തുടർന്ന്ആ ലഭിച്ച ഫോൺ കോളിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് സംഭവസ്‌ഥലത്ത് എത്തിയത്. തുടർന്ന് ഇയാളെ കീഴ്പ്പെടുത്താൻ പോലീസ് വെടിവെക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.ക്രൈം ആൻഡ് കറപ്ഷൻ കമ്മീഷന്റെ മേൽനോട്ടത്തിൽ എത്തിക്കൽ സ്റ്റാൻഡേർഡ്സ് കമാൻഡ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.





